Thursday, December 17, 2020

25 വയസ്സായി


 



25 വയസ്സായി എന്നോര്ത്തുവച്ച് അനിയന്മാര് തന്ന സമ്മാനം, കാരണവസ്ഥാനത്തുള്ള സേതുവേട്ടന് കൈമാറി. പത്രപ്രവര്ത്തനരംഗത്ത് കാല്നൂറ്റാണ്ട് തികഞ്ഞ ഇന്നലെ തന്നെ വേണമെന്ന വാശിയായിരുന്നു. ആചാരോപചാരങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്നതുകൊണ്ട് നിരുത്സാഹപ്പെടുത്തിനോക്കി. സമ്മതിക്കാതെ പൂരപ്രേമികളായ അവര്. ചരിത്രം തുടിക്കുന്ന തെക്കേഗോപുരനടയില്, അവര് അരങ്ങൊരുക്കി. അവരുടെ നിഷ്‌കളങ്കതക്കു മുന്നില്, നമിക്കുന്നു. പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, കണ്വീനര് വിനോദ് കണ്ടേംകാവില്..ഇതിനൊക്കെ ചൂട്ടുപിടിച്ച പ്രിയചങ്ങാതി ശോഭാജി..




അമ്മയെ എനിക്കു പണ്ടേ ഇഷ്ടമായിരുന്നല്ലോ.?



 




രാത്രി, ക്ഷേത്രത്തിനു താഴേക്കുപോകുന്ന റോഡിലൂടെ നടന്നു. പത്തുമണിയാവുന്നു. റോഡിലൊന്നും ആളുകളില്ല. ഏതാനും കടകള് ഇപ്പോഴും അടച്ചിട്ടില്ല. മഞ്ഞവെളിച്ചം റോഡില്വീണുകിടന്നു. ഇടത്തേക്കുള്ള വളവിലാണ് മഞ്ജുനാഥ അഡിഗയുടെ താമസം. സദനത്തിന്റെ മകന് കണ്ണന് പറഞ്ഞ ഉദ്ദേശ്യം വച്ച് നടന്നു. ഭാര്യ കൂടെയുള്ളതുകൊണ്ട്, അധികം ചുറ്റിത്തിരിയാന് വയ്യ. സര്വ്വയിടത്തും മൂകാംബികയുടെ അഭൗമചൈതന്യം നിലാവായി നിറഞ്ഞുകിടക്കുകയാണെന്നു തോന്നി.

അഡിക കസേരയിലിരുന്നു. ഞങ്ങള് താഴേയും. ഒരു തിരക്കുമില്ല. അദ്ദേഹം ദേവീമാഹാത്മ്യം പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തിനിടെ ക്ഷേത്രത്തിന്റെ ദിശയില് വിരല്ചൂണ്ടി പറഞ്ഞു, അകത്തിരിക്കുന്നത് നിസ്സാരപ്പെട്ട ആളല്ല!. അമ്മയോടുള്ള സ്‌നേഹം നിറഞ്ഞൊഴുകുകയാണ് ആ മനസ്സില് എന്ന് അനുഭവിച്ചറിയാം. ജീവിതത്തിന്റെ അടുത്ത നിമിഷത്തെക്കുറിച്ചുള്ള ഉത്കണ്ഠയോ സംശയമോ ഇല്ലാത്ത പെരുമാറ്റരീതി. എല്ലാത്തിനും ഒരു നിശ്ചയമുള്ളതുപോലെ.
തിരിച്ചു പോരുമ്പോള് പതിനൊന്നു മണികഴിഞ്ഞു. കൊല്ലൂര് ഉറങ്ങിത്തുടങ്ങി. അടഞ്ഞുകിടന്ന ഗോപുരവാതിലിനുമുന്നില് ഭാര്യ കുറേനേരം തൊഴുതുനിന്നു. മാറിനിന്ന ഞാന് ഓര്ക്കുകയായിരുന്നു..
അമ്മയെ എനിക്കു പണ്ടേ ഇഷ്ടമായിരുന്നല്ലോ..വലിയ ഇഷ്ടം. കൂടുതലായെന്ത് ...?

അനുഭവങ്ങള്‍ക്കു മുന്നില്‍




വ്രതമില്ല. ഇരുമുടിയില്ല. കുറച്ചുകൊല്ലം മുമ്പെ ശബരിമലക്കുപോയത് ദീപാവലി നാളിലാണ്. ഒരു മുന്നക്‌സല് സുഹൃത്തും മറ്റൊരു സഖാവും ഒരു ശരിക്കുള്ള സ്വാമിയുമായിരുന്നു സഹയാത്രികര്. പമ്പയിലെത്തിയപ്പോള് രാത്രിയായിരുന്നു. അപ്പോള് തന്നെ കയറാമെന്ന് തീരുമാനിച്ചു. ദീപാവലിയായതിനാല് അന്യസംസ്ഥാനക്കാര് ആരുമില്ല. തിരക്കേയില്ല. പമ്പയില് മുങ്ങിത്തുവര്ത്തി ഭക്ഷണം കഴിച്ച് മലകയറി. ഇടവിട്ട് മഴ. ഷെഡുകളില് അഭയം പ്രാപിച്ചായിരുന്നു മലകയറ്റം. സന്നിധാനത്ത് എത്തുമ്പോള് 11 മണികഴിഞ്ഞിരുന്നു. നടയടച്ചു. നേരത്തേ പറഞ്ഞുവച്ച മാളികപ്പുറത്തെ പത്ര ഓഫീസിലെത്തി. ഒരു കെട്ടിടത്തില് നിരനിരയായാണ് പത്ര ഓഫീസുകള്. ഓഫീസില് വേറേയും ആളുകള്..വെളിച്ചമില്ല. അവര്ക്കൊപ്പം തറയില് പേപ്പര്വിരിച്ചു കിടന്നു. മലകയറിയ ക്ഷീണത്തില് മയങ്ങിപ്പോയി.

പുലര്ച്ചെ ഉണരുമ്പോള് എല്ലാവരും ഉറക്കത്തിലാണ്. പതുക്കെ വാതില് തുറന്ന് വരാന്തയിലേക്ക് കടന്നപ്പോള്, നേരേ മുമ്പില് മാളികപ്പുറം ശ്രീകോവില് ദീപപ്രഭയില് ജ്വലിച്ചു നില്ക്കുകയാണ്. കര്പ്പൂരത്തിന്റേയും ചന്ദനത്തിരികളുടേയും ധൂപങ്ങളുടേയും സുഗന്ധം ചുറ്റിയടിക്കുന്നു. നേര്ത്ത തണുപ്പ്..സന്നിധാനത്തുനിന്നും യേശുദാസിന്റെ അയ്യപ്പഭക്തിഗാനം ഒഴുകിയെത്തുന്നു. ചുറ്റും കാട് ധ്യാനത്തിലാണ്ടു നില്ക്കുന്നു. ആ പ്രശാന്തതയില് ലയിച്ചങ്ങനെ നിന്നുപോയി..എത്രനേരം!.
അപ്പോള് സഖാവുണര്ന്നുവന്നു. ചിരിച്ചുകൊണ്ട് ചോദിച്ചു: ഭക്തിലൈനാണല്ലേ?!
ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു: അനുഭവങ്ങള്ക്കു മുന്നില് ഒരു തത്വശാസ്ത്രവും നിലനില്ക്കില്ലെടോ!!.

സ്വസ്തി.

 



മാഷ് മരിച്ചു എന്ന് വിശ്വസിക്കാതിരിക്കാനാണ് ഇഷ്ടം, ഇപ്പോഴും. പ്രിയ സുഹൃത്ത് ബൈജു മരണവാര്ത്ത അറിയിച്ചപ്പോള് ശൂന്യതയാണ് തോന്നിയത്. ബന്ധുത്വം മാത്രമായിരുന്നില്ലല്ലോ, മാഷ് നീട്ടിതന്ന അറിവിന്റെ കൈപിടിച്ചാണ് ധൈര്യമായി നടന്നത് നാളിത്രയും.

തൃശൂരിന്റെ ചരിത്രശേഖരമാണ് ഇല്ലാതായത്. പൂരത്തേക്കുറിച്ച്, ശക്തന്റെ ഈ രാജനഗരിയെക്കുറിച്ച്, അവസാനവാക്കായിരുന്നു മാധവന്കുട്ടി മാഷുടേത്. ചെറിയമ്മയുടെ അധ്യാപകനുമായിരുന്നു യുസി കോളജില്. അവിടെ വിദ്യാര്ഥികള്ക്ക് പ്രിയങ്കരനായിരുന്നു മാഷെന്ന് അവര് പറയാറുണ്ട്. പൂരപ്പിരിവിന് വീട്ടില് വരുമ്പോള് മൂത്തവല്ല്യമ്മയോടു പറയും: ശാരദോപ്പോളില് നിന്ന് ആദ്യം വാങ്ങണം എന്ന്. മൂത്തവര് സ്‌നേഹത്തോടെ മാപ്പന് എന്നുവിളിച്ച മാഷ്..
ഒടുവില് കണ്ടത്, പൂരപ്രേമിസംഘത്തിന്റെ മാസപരിപാടിയായ കാലപ്രാമാണികത്തിനാണ്, കൗസ്തുഭത്തില് വച്ച്. തനിക്ക് അവാര്ഡ് ഒക്കെ കിട്ടീലോ..നന്നായി എന്ന് മാഷ്. മാഷുടെ ഒക്കെ അനുഗ്രഹമുണ്ടാവണം എന്നു മറുപടി പറഞ്ഞു. നിശബ്ദമായി തലയില് കൈവച്ചു..
പൂരം നടത്തിപ്പിന് പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം തൃശൂര്ക്കാര്ക്ക്് ഒരുത്തരമേയുണ്ടായിരുന്നുള്ളൂ, മാധവന്കുട്ടിമാഷ് എന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട മാപ്പന്!. എഴുതിത്തീരുമോ എന്നറിയില്ല..കണ്ണുനിറയുന്നു. സ്വസ്തി.

Wednesday, August 26, 2020

The world is a Bridge, pass over it, but build no houses upon it

പെയ്‌തൊഴിഞ്ഞ മഴയും പറയാതെപോയ പ്രണയവുമാണത്രെ ആസ്വാദ്യം. ക്രിയേറ്റീവ് റൈറ്റര്‍ക്ക് ഇത് രണ്ടും ഇഷ്ടപ്രമേയമാവാം. പത്രപ്രവര്‍ത്തകന് പറ്റില്ല. അയാള്‍ക്കുമുന്നില്‍ പ്രശ്‌നങ്ങള്‍ വന്നുനിറഞ്ഞുകൊേണ്ടയിരിക്കും- അത് കുടിവെള്ളമില്ലാത്തതാവാം പ്രളയജലം കയറി വീടുതകര്‍ന്നതാവാം. സ്വന്തംകാര്യം പോലും മാറ്റിവച്ച് അയാള്‍ക്കതിനെ പിന്തുടര്‍ന്നേ പറ്റുവല്ലോ.. ഒക്‌ടോബര്‍ പതിനഞ്ചിന് പത്രപ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് തികയും. ചെറിയൊരുകാലയളവല്ലെന്ന് തോന്നിപ്പോകുന്നു; ജീവിച്ചകാലത്തിന്റെ പകുതി. പത്രങ്ങളില്‍ പേജുകള്‍ തയ്യാറാക്കിയിരുന്ന കട്ട് ആന്റ് പേസ്റ്റ് കാലം മുതല്‍ ഓണ്‍ലൈന്‍ കാലം വരെ. സൈലന്റ് വാലി പദ്ധതി പേരുമാറ്റി പാത്രക്കടവാക്കി അവതരിപ്പിച്ച കാലത്ത് അതേ പറ്റി ഒരു ലേഖനമെഴുതി പത്രാധിപരായ അച്യുതവാര്യര്‍ സാറിനു കൊടുത്തു. അദ്ദേഹം അതൊന്ന് ഓടിച്ചുവായിച്ച് മാറ്റിവച്ചു. പിറ്റേന്ന് പത്രത്തിന്റെ എഡിറ്റ്‌പേജില്‍ ഒന്നാം ലേഖനമായി ഒരു വരിപോലും മാറ്റാതെ ചേര്‍ത്തിരിക്കുന്നത് കണ്ട് അമ്പരന്നുപോയി. മഹാനായ ആ പത്രാധിപര്‍ മനസ്സില്‍ വിഗ്രഹമായിമാറിയത്, വ്യക്തിപ്രഭാവം കൊണ്ടുകൂടിയായിരുന്നു. ബധിരതയെ മറികടന്ന മഹാപ്രതിഭ. പിന്നീടറിഞ്ഞു അടിയന്തിരാവസ്ഥാകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍..പരിസ്ഥിതി പോരാട്ടങ്ങള്‍. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ഞാനാരില്‍ നിന്നും ഒരു നാരങ്ങവെള്ളംപോലും വാങ്ങിക്കഴിച്ചിട്ടില്ലെന്ന്!. കനല്‍പോലെ മനസ്സില്‍ കിടക്കുന്നു ആ വാക്കുകള്‍, നിലപാടുകള്‍.. തളരുമ്പോള്‍, പ്രതിസന്ധികള്‍ ഉയരുമ്പോള്‍ കരുത്തുപകരുന്ന വഴിവിളക്കുകളായി ഇനിയും നിരവധിപേര്‍. ജോലിസമയത്തില്‍ കണിശതയുള്ള കെ.പ്രഭാകരന്‍സര്‍, പോരാട്ടമനസ്സുള്ള പി.രാജന്‍സര്‍, കെ.എം.റോയ്‌സര്‍.. പിന്നെ, കാണാന്‍ കഴിയാതെപോയ പോത്തന്‍ജോസഫ്, ചലപതിറാവു, എടത്തട്ട നാരായണന്‍, സിപി രാമചന്ദ്രന്‍, വീക്ഷണം പത്രാധിപരായിരുന്ന സിപി ശ്രീധരന്‍, ഡല്‍ഹിയില്‍ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിനു ദിശാബോധം നല്‍കിയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പിളരുന്ന വാര്‍ത്ത സ്‌കൂപ്പാക്കിയ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഗോവിന്ദന്‍കുട്ടി.. നിരവധിനിരവധി പേര്‍. പത്രപ്രവര്‍ത്തകര്‍ ആത്മകഥയെഴുതരുത്. പല തങ്കവിഗ്രഹങ്ങളും തകരും. അതുകൊണ്ട് ഇവരാരും അതെഴുന്നതിനെ കുറിച്ച് ചിന്തിച്ചതുപോലുമില്ല. കാല്‍നൂറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനം എന്തു നേടിത്തന്നു എന്ന് ഒരു മാധ്യമസുഹൃത്തുതന്നെ ചോദിച്ചു, അടുത്തിടെ. എന്തു പറയണം?. ഗുജറാത്ത് കീഴടക്കിയതിന്റെ സ്മരണക്ക് അക്ബര്‍ പണിയിപ്പിച്ച ബുലന്‍ദ് ദര്‍വാസയില്‍ കൊത്തിവച്ച ഒരു വരി ഓര്‍മ്മവന്നു: '
.

അന്നൊക്കെ അങ്ങിനെയായിരുന്

തറവാട്ടില്‍ ഓണക്കാലത്തൊന്നും പോയിട്ടില്ല. കുട്ടിക്കാലത്ത് കര്‍ക്കിടകത്തിലെ പൂജകള്‍ക്കാണ് പോയി താമസിച്ചത്. അന്ന് അവിടെ നിറയേ ആളുകളുള്ളകാലമാണ്. നാലുകെട്ടില്‍ അമ്മമ്മമാരും അവരുടെ മക്കളും. പടിപ്പുരമാളികയില്‍ വലിയമ്മാമയും കുടുംബവും. നിറയേ സമപ്രായക്കാരായ കുട്ടികള്‍. കുളത്തിലും തൊടിയിലും, മുറ്റത്ത് കൂമ്പന്‍ തൊപ്പികള്‍ പോലെ നിന്നിരുന്ന വൈക്കോല്‍ കൂനയിലും ഒക്കെകളിച്ചുനടന്നു. പത്തായപ്പുരമാളികയില്‍, തറവാടു സ്ഥാപിച്ചുവെന്ന് കരുതുന്ന കുഞ്ചുമുത്തശ്ശിക്കും പൂജയുണ്ട്. അപ്പവും അടയും എല്ലാം വച്ച് നിവേദ്യവും. തറവാട്ടിലെ പുരുഷപ്രജതന്നെവേണം പൂജിക്കാന്‍. സാളഗ്രാമം വച്ചാരാധിക്കുന്ന മഠത്തിലും പിന്നെ ധര്‍മ്മദൈവങ്ങള്‍ക്കും പാമ്പിന്‍കാവിലും ഒക്കെ പൂജകള്‍ തന്നെ. വിളക്കെണ്ണയുടേയും ചന്ദനത്തിരികളുടേയും തുളസിയിലകളുടേയും ഗന്ധമാണ് എവിടേയും. പായസത്തിന്റെ ശര്‍ക്കര ഉരുക്കുന്ന മണമാണ് അന്ന് ആസ്വദിച്ചത്. തൊപ്പിക്കുടവച്ച് പാടവരമ്പത്തുകൂടി വരുന്ന ചങ്കുണ്ണി..മൊയ്തുപ്പ..മുറ്റം അടിച്ചുതെളിച്ചിരുന്ന കാളിത്തള്ള ഇവരൊക്കെ ഓര്‍മ്മയിലുണ്ട്. ശുദ്ധന്‍മാരായ നാട്ടിന്‍ പുറത്തുകാര്‍. അഞ്ചുരൂപ കൊടുത്താല്‍ അതെന്തിനാണെന്ന് തിരിച്ചു ചോദിക്കുന്നവര്‍!. ഒരു കര്‍ക്കിടകം കൂടി കഴിഞ്ഞു. തിരിച്ചുപോക്കുകളില്ലാത്ത ഒരു കാലം എന്നു തോന്നിപ്പോകുന്നു. കഴിഞ്ഞതൊക്കെ നല്ലകാലം എന്ന് അയവിറക്കാനില്ല.
നു, അത്രമാത്രം.

Thursday, February 20, 2020

ഒറ്റസ്‌നാപ്പിനു വേണ്ടി

മാധ്യമപ്രവര്‍ത്തനത്തിലെ ചില അപകടകരമായ ദൗത്യങ്ങള്‍. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ ആരുടേയോ ഭാഗ്യംകൊണ്ട് കടന്നുപോയ നിമിഷങ്ങള്‍.

Wednesday, February 12, 2020

ട്രാംവേ മ്യൂസിയം ഒരുങ്ങുന്നു.

ചാലക്കുടിയില്‍ ട്രാംവേ മ്യൂസിയം ഒരുങ്ങുന്നു. തൃശൂര്‍ മ്യൂസിയത്തില്‍ ഇതിന്റെ ചെറുപതിപ്പ് സൂക്ഷിച്ചിട്ടുണ്ട്.