Friday, March 21, 2014

എന്നാ, ഇന്നിവിടന്ന്‌ കഴിക്കണ്ട...!!


തൊരു ഓര്‍മ്മച്ചിത്രം. ഭരണിയ്‌ക്കു പോയപ്പോള്‍ ഞാന്‍ പകര്‍ത്തിയത്‌. ഓഫീസിലെത്തുമ്പോള്‍ ഫൊട്ടോഗ്രാഫര്‍ സുനോജ്‌ മാത്യു പിറുപിറുത്തു...
ദെന്താ മേന്‍നേ...ഭ്രാന്തു തന്നെ...!!.
ഭരണിയാഘോഷവും കോമരങ്ങള്‍ നിറവെട്ടിപ്പൊളിച്ചു രക്തമൊഴുക്കുന്നതും തെറിപ്പാട്ടു പാടുന്നതും കണ്ടു അയാള്‍ അസ്വസ്ഥനായിരിക്കുന്നു..
വര്‍ഷത്തിലൊരിക്കലെങ്കിലും മനസ്സുതുറന്ന്‌ തെറിപറയാന്‍ അനുവാദം തന്ന ദൈവത്തിനു നന്ദിപറഞ്ഞ്‌, ഞാന്‍ വാര്‍ത്തയുടെ ആദ്യവരി എഴുതി...
അതിങ്ങനെ- കൊടുങ്ങല്ലൂര്‍ ചരിത്രനഗരി ചെമ്പട്ടുടുത്തു....
പിന്നെ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും, ഈ പ്രയോഗം പത്രങ്ങള്‍ ഏറെ മാറ്റിയിട്ടില്ല..

വാല്‍ക്കഷ്‌ണം: ഉച്ചഭക്ഷണം കഴിയ്‌ക്കാന്‍ സ്ഥലമന്വേഷിച്ച്‌ കൊടുങ്ങല്ലൂര്‍ ലേഖകന്‍ ജോര്‍ജുകുട്ടിയോടൊപ്പം ഭേദപ്പെട്ട ഹോട്ടലില്‍ കയറി. മേശകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ജോര്‍ജ്‌കുട്ടി കൊടുങ്ങല്ലൂരില്‍ സുപരിചിതന്‍. ഹോട്ടലുടമയോടു ചോറുകിട്ടുമോ എന്ന്‌ അയാള്‍...
ഹോട്ടലുടമ: വേണ്ടപ്പെട്ടവരാണോ...?
ജോര്‍ജുകുട്ടി: ബ്യൂറോ ചീഫാണ്‌..
ഹോട്ടലുടമ: എന്നാ, ഇന്നിവിടന്ന്‌ കഴിക്കണ്ട...!!
കാവു തീണ്ടാന്‍ എത്തുന്ന പതിനായിരങ്ങളെ ഞാന്‍ ഖേദപൂര്‍വ്വം ഓര്‍ത്തുപോയി....

No comments:

Post a Comment