Sunday, May 11, 2014

മരണക്കിണര്‍...



നിളയില്‍ മുങ്ങിത്തോര്‍ത്തിയപ്പോള്‍, മണിക്കിണര്‍ കാണാന്‍ മോഹം- അതു ഒരു മരണക്കിണറാണല്ലോ- ചാവേറുകളുടെ കബന്ധങ്ങള്‍ വീണു നിറഞ്ഞ കിണര്‍...
ആന ചവിട്ടിത്താഴ്‌ത്തിയെന്ന്‌ ചരിത്രം. അശാന്തിയുടെ പടക്കളത്തില്‍, അധികാരികള്‍ക്കായി പിടഞ്ഞു മരിച്ചവര്‍. വള്ളുവനാട്ടില്‍ നിന്ന്‌ സാമൂതിരിയെ വെട്ടിവീഴ്‌ത്താന്‍ എത്തിയവര്‍...കണ്ടര്‍ മേനോന്‍, മകന്‍ ഇത്താപ്പു എന്നിവരെ ഓര്‍ത്തു. രാത്രി നടന്ന ഘോരയുദ്ധത്തില്‍ ഇത്താപ്പുവിനെ വെട്ടിവീഴ്‌ത്തി. കണ്ടര്‍മേനോന്‍ വെട്ടിക്കയറിയപ്പോള്‍, കൂടെ ഉണ്ടായിരുന്ന ചെറ്റായെ പണിക്കര്‍ സ്‌നേഹത്തോടെ അടുത്തുകൂടി ചതിച്ചു വെട്ടിവീഴ്‌ത്തി...വീരഗാഥകള്‍ അവസാനിക്കുന്നില്ല. `ചാവേര്‍പാട്ടുകള്‍' അവ വിളിച്ചോതുന്നു. ചതിയുടേയും പകയുടേയും ഒടുങ്ങാത്ത നിണം പുരണ്ട കഥകള്‍....ചരിത്രം അവസാനിക്കുകയല്ല....