Saturday, April 12, 2014

എന്റെ അത്താണി...........



1998. ഒരു നട്ടുച്ച. ഓഫീസിലേയ്‌ക്ക്‌ ഫോണ്‍. അമ്പലവാസിയായ സുഹൃത്ത്‌ സുനില്‍ വാര്യര്‍. 
`ഡാ...വൈകീട്ട്‌ ഒന്നു എന്റെ കൂടെ വരണം. തൃപ്രയാര്‍വരെ'. 
അവിടുത്തെ തന്ത്രിയെ ഏല്‍പ്പിച്ച ഏതോ `രക്ഷ' തയ്യാറായിരിക്കുന്നു. അതു വാങ്ങണം.
വൈകീട്ട്‌ പടിഞ്ഞാറെ നടയിലുള്ള തന്ത്രി മഠത്തിലെത്തുമ്പോള്‍, പതിവു ചടങ്ങുകള്‍. ദക്ഷിണ....നിറച്ച ഏലസ്സു കൈമാറല്‍...അങ്ങിനെ.
അപ്പോഴും ഞാന്‍ ശ്രദ്ധിച്ചത്‌, അദ്ദേഹത്തിന്റെ മുറിയിലെ കൂറ്റന്‍ അലമാരകളില്‍ നിറഞ്ഞ താന്ത്രിക ഗ്രന്ഥങ്ങളാണ്‌. ഭൂരിഭാഗവും ഇംഗ്ലീഷ്‌ വിവര്‍ത്തനങ്ങള്‍...
ഇതു കൊടുക്കാനുള്ളതാണോ?- ഞാന്‍ ചോദിച്ചു. (ദേവസ്വം പുസ്‌തകങ്ങളാണെന്നാണ്‌ വിചാരിച്ചത്‌). അധികവും വിദേശ പബ്ലിക്കേഷനുകള്‍...
വൃദ്ധനായ ക്ഷേത്രം തന്ത്രികള്‍. ഒറ്റത്തോര്‍ത്താണ്‌ വേഷം. പക്ഷെ, അസാധാരണമായ ഒരു ചൈതന്യം നിറഞ്ഞു നിന്നിരുന്നു. ഇയാള്‍ ഇതൊക്കെ വായിക്കുമോ എന്നായിരുന്നു എന്റെ അഹങ്കാരം.
അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു- ഹേയ്‌...ഇതൊക്കെ ഇന്റെന്നെ....!.
അതൊരു തുടക്കമായിരുന്നു, പൂര്‍വ്വജന്മബന്ധം പോലെ...
തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍...സംവാദം... ഒരു നിമിഷം കൊണ്ടു അദ്ദേഹം എന്റെ ഗുരുവായി....
തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌...............
ജീവിത സമസ്യകള്‍ക്കെല്ലാം അദ്ദേഹം വ്യക്തവും കൃത്യവുമായി ഉത്തരങ്ങള്‍ നല്‍കി...
ജീവിതദര്‍ശനം തന്നെ മാറിമറിഞ്ഞു...
താന്ത്രികതയുടെ ഉള്‍ക്കാഴ്‌ചകള്‍ ഒന്നൊന്നായി അദ്ദേഹം തുറന്നുകാട്ടി.
2010 ആണെന്നാണോര്‍മ്മ.
കാട്ടൂരിലെ തരണനെല്ലൂര്‍ ശാഖയിലെ ജ്യോത്സന എന്ന പെണ്‍കുട്ടിയെക്കൊണ്ടു അദ്ദേഹം ഭദ്രകാളി പ്രതിഷ്‌ഠ നടത്തിച്ചു...
സ്‌ത്രീയെക്കൊണ്ടു പ്രതിഷ്‌ഠ നടത്തിക്കേ..?.
യാഥാസ്ഥിതിക സമൂഹം ഇളകി വശായി......
വിമര്‍ശനങ്ങളും ഭീഷണികളും ഉയര്‍ന്നു. പത്രങ്ങളും ചാനലുകളും ഈ സംഭവം ആഘോഷിച്ചു...
സ്‌ത്രീ, പ്രതിഷ്‌ഠ നടത്തേ...!!. സമൂഹം മൂക്കത്തു വിരല്‍ വച്ചു...
ഒരു കുലുക്കവുമില്ലാതെ അദ്ദേഹം, അവിവേകികളെ സംവാദത്തിനു ക്ഷണിച്ചു. ഒറ്റയാളും വന്നില്ല....!!.
ഇന്നും തുടരുന്നു ഈ ബന്ധം. തൃശൂരില്‍ എത്തുമ്പോള്‍ അദ്ദേഹം വിളിക്കും. അധികവും ഞായറാഴ്‌ചകള്‍. ഫുട്‌പാത്തിലെ പഴയ പുസ്‌തക വില്‍പ്പനക്കാരില്‍ നിന്നു എന്തെങ്കിലും കിട്ടുമോ എന്നു നോക്കാന്‍.......
പുസ്‌തകങ്ങളെ ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ല.
അറിവിന്റെ നിറകുടമായ നമ്പൂതിരിപ്പാട്‌ എന്റെ അത്താണിയാണ്‌......തളരുമ്പോള്‍ പുറത്തുതട്ടാന്‍ ഒരാള്‍..............

No comments:

Post a Comment