Thursday, December 17, 2020

അനുഭവങ്ങള്‍ക്കു മുന്നില്‍




വ്രതമില്ല. ഇരുമുടിയില്ല. കുറച്ചുകൊല്ലം മുമ്പെ ശബരിമലക്കുപോയത് ദീപാവലി നാളിലാണ്. ഒരു മുന്നക്‌സല് സുഹൃത്തും മറ്റൊരു സഖാവും ഒരു ശരിക്കുള്ള സ്വാമിയുമായിരുന്നു സഹയാത്രികര്. പമ്പയിലെത്തിയപ്പോള് രാത്രിയായിരുന്നു. അപ്പോള് തന്നെ കയറാമെന്ന് തീരുമാനിച്ചു. ദീപാവലിയായതിനാല് അന്യസംസ്ഥാനക്കാര് ആരുമില്ല. തിരക്കേയില്ല. പമ്പയില് മുങ്ങിത്തുവര്ത്തി ഭക്ഷണം കഴിച്ച് മലകയറി. ഇടവിട്ട് മഴ. ഷെഡുകളില് അഭയം പ്രാപിച്ചായിരുന്നു മലകയറ്റം. സന്നിധാനത്ത് എത്തുമ്പോള് 11 മണികഴിഞ്ഞിരുന്നു. നടയടച്ചു. നേരത്തേ പറഞ്ഞുവച്ച മാളികപ്പുറത്തെ പത്ര ഓഫീസിലെത്തി. ഒരു കെട്ടിടത്തില് നിരനിരയായാണ് പത്ര ഓഫീസുകള്. ഓഫീസില് വേറേയും ആളുകള്..വെളിച്ചമില്ല. അവര്ക്കൊപ്പം തറയില് പേപ്പര്വിരിച്ചു കിടന്നു. മലകയറിയ ക്ഷീണത്തില് മയങ്ങിപ്പോയി.

പുലര്ച്ചെ ഉണരുമ്പോള് എല്ലാവരും ഉറക്കത്തിലാണ്. പതുക്കെ വാതില് തുറന്ന് വരാന്തയിലേക്ക് കടന്നപ്പോള്, നേരേ മുമ്പില് മാളികപ്പുറം ശ്രീകോവില് ദീപപ്രഭയില് ജ്വലിച്ചു നില്ക്കുകയാണ്. കര്പ്പൂരത്തിന്റേയും ചന്ദനത്തിരികളുടേയും ധൂപങ്ങളുടേയും സുഗന്ധം ചുറ്റിയടിക്കുന്നു. നേര്ത്ത തണുപ്പ്..സന്നിധാനത്തുനിന്നും യേശുദാസിന്റെ അയ്യപ്പഭക്തിഗാനം ഒഴുകിയെത്തുന്നു. ചുറ്റും കാട് ധ്യാനത്തിലാണ്ടു നില്ക്കുന്നു. ആ പ്രശാന്തതയില് ലയിച്ചങ്ങനെ നിന്നുപോയി..എത്രനേരം!.
അപ്പോള് സഖാവുണര്ന്നുവന്നു. ചിരിച്ചുകൊണ്ട് ചോദിച്ചു: ഭക്തിലൈനാണല്ലേ?!
ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു: അനുഭവങ്ങള്ക്കു മുന്നില് ഒരു തത്വശാസ്ത്രവും നിലനില്ക്കില്ലെടോ!!.

No comments:

Post a Comment