Tuesday, September 16, 2014

ഹൃദയത്തില്‍ തറഞ്ഞ ശബ്ദങ്ങള്‍..




നല്ലേപ്പിള്ളി എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ വന്നുപെട്ട അഞ്ചുവയസ്സുകാരന്‍..
വീട്ടിനു മുന്നിലുണ്ടായിരുന്ന കരിമ്പനപട്ടകളില്‍, സായന്തനങ്ങളില്‍ കാറ്റുപിടിക്കുന്നു..
ഏട്ടന്‍ തൃശൂരില്‍ ഒന്നാംക്ലാസുകാരന്‍..
ഒറ്റപ്പെട്ട ബാല്യത്തില്‍ കരിമ്പനക്കാറ്റായിരുന്നു കൂട്ട്‌...
പില്‍ക്കാലത്ത്‌ ഈ ശബ്ദങ്ങളെ വീണ്ടെടുത്തുതന്ന ഒ.വി.വിജയന്‌ എത്രപ്രാവശ്യം നന്ദി പറഞ്ഞു എന്നറിയില്ല...!
യാത്രകളായിരുന്നു.
അച്ഛന്‌ സ്ഥലം മാറ്റം അനുസരിച്ച്‌..
ആരും ശ്രദ്ധിച്ചില്ല..
പക്ഷെ, ഞാന്‍ ശ്രദ്ധിച്ചു...
അവിടെ മരണം പോലും ആഘോഷമായിരുന്നു.
തപ്പട്ടകൊട്ടി, മരിച്ചയാളെ ഇരുത്തി, ശ്‌മശാനത്തിയേ്‌ക്ക്‌ ചുമന്നു കൊണ്ടുപോകുന്ന...
മുന്നില്‍ പടക്കം പൊട്ടിയ്‌ക്കും...
പൂരത്തിനു വെടിക്കെട്ടുനടത്തുന്ന സാമ്പ്രദായിക തൃശൂര്‍ക്കാരന്‌ അതു മനസ്സിലാവില്ല.. പക്ഷെ, കുട്ടിയായ ഞാന്‍ ഭയന്നു.
അതു മനസ്സില്‍ തറഞ്ഞു..
പുലര്‍ച്ചെ സൂര്യന്റെ ആദ്യകിരണങ്ങള്‍ ഉയരുംമുമ്പെ കേള്‍ക്കുന്ന നല്ലേപ്പിള്ളി ബ്രദേഴ്‌സിന്റെ നാഗസ്വര വാദനം..
ഇന്നും പത്രമെഴുത്തുകാര്‍ സംശയിക്കുന്നു- നാഗസ്വരമോ നാദസ്വരമോ..?
കരിമ്പനപ്പട്ടകള്‍ കാറ്റുപിടിക്കുമ്പോള്‍, സത്യത്തില്‍ ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍...

No comments:

Post a Comment