Thursday, January 2, 2014

വാര്ത്താധിഷ്ടിതം


കുരങ്ങന്‍ മരിച്ചു...!!

ഓഫീസില്‍ എത്തി പത്രം മറിച്ചു നോക്കുമ്പോള്‍, ജില്ലാ പേജില്‍ ബോക്‌സ്‌ വാര്‍ത്ത- തൃശൂര്‍ മൃഗശാലയിലെ കുരങ്ങന്‍ മരിച്ചു..!!
ചീഫിനെ കാണിച്ചപ്പോള്‍, പരിഭ്രമിച്ച്‌ ചാടി എഴുന്നേറ്റു.
ഇതെങ്ങിനെ? ഇതെങ്ങിനെ?.
ട്രെയിനി ആയ പയ്യന്‍ എഴുതിയ വാര്‍ത്ത. സീനിയര്‍മാര്‍ കണ്ട വാര്‍ത്ത. പ്രൂഫ്‌ റീഡറും വായിച്ചു കാണും.
പക്ഷെ, ജില്ലാ പേജില്‍ അതങ്ങനെ...
പുണ്യം ചെയ്‌ത വാനരജന്മം!.
`ചത്തു' എന്നതിനു പകരം, നല്ലൊരു ചരമ വാര്‍ത്തയോടെ സംസ്‌കരിക്കപ്പെട്ടിരിക്കുന്നു...!
.........................................................................

ഇന്റെണ്‍ഷിപ്പ്‌ ചെയ്യുന്ന കാലമാണ്‌. പ്രമുഖപത്രത്തിലെ സീനിയര്‍ ലൈനര്‍ കുത്തിയിരുന്നു എഴുതുകയാണ്‌. മുഖം കണ്ടാലറിയാം വളരെ ഗൗരവമുള്ളതാണെന്ന്‌.
മൃഗശാലയിലെ നീര്‍ക്കുതിര, മണികണ്‌ഠന്‍ ചത്തതാണ്‌ കാര്യം!.
കാര്യമായി അധ്വാനിച്ചെഴുതിയിരിക്കുന്നു. ജീവചരിത്രം, കണ്ണീരണിയിക്കുന്ന ജീവിത കഥ...
സീനിയര്‍ റിപ്പോര്‍ട്ടര്‍ പൊടിപ്പാറയെ കാണിക്കുന്നു.
അദ്ദേഹം സ്വതസിദ്ധമായ പുഞ്ചിരിയോടെ:
`മോനെ, ചത്തത്‌ ഒരു മൃഗമാണെന്ന ബോധത്തോടെ എഴുത്‌...'
ലൈനര്‍ വീണ്ടും തന്റെ കസേരയിലേക്ക്‌ പാഞ്ഞു..
.........................................................................................

കഴിഞ്ഞവര്‍ഷത്തെ കൊടുംവേനല്‍. അസഹ്യമായ ചൂടുകണ്ടപ്പോള്‍, റിപ്പോര്‍ട്ടറായ പെണ്‍കുട്ടിയെ വിളിച്ചിട്ടു പറഞ്ഞു: ഈ വര്‍ഷത്തെ ചൂടിന്റെ കണക്കെടുക്ക്‌. കാര്‍ഷിക സര്‍വ്വകലാശാലയിലെ കാലാവസ്ഥാ വിഭാഗത്തിന്റെ നമ്പറും കൊടുത്തു.
ഒരുമാതിരി നേരം അധ്വാനിച്ച്‌ റിപ്പോര്‍ട്ടുമായി വന്നു.
ആദ്യത്തെ വരി:
`കൊടുംചൂടില്‍ പക്ഷിമൃഗാദികള്‍ പോലും തളര്‍ന്നു പോയിരിക്കുന്നു..'
അതു വായിച്ചപ്പോളേ വിവരം മനസ്സിലായി..!
അലറാന്‍ പറ്റുമോ?. പെണ്‍മണിയല്ലേ..?. അപ്പോള്‍ പൊഴിയില്ലേ പൂങ്കണ്ണീര്‌..?
മൃദുവായി പറഞ്ഞു:
`എന്റെ കുട്ടീ, നിന്റെ പത്രം വായിക്കുന്നത്‌ പക്ഷിമൃഗാദികളാണോ?'.
കുട്ടിയും റിപ്പോര്‍ട്ടും കാണാനില്ല..!!

No comments:

Post a Comment