Thursday, January 9, 2014

മരിച്ചവരെ കുറിച്ച് എഴുതുമ്പോള്‍..


ജീവിച്ചിരിക്കുന്നവരെ കുറിച്ചു എഴുതുന്നതിനേക്കാള്‍ സൂക്ഷിക്കണം മരിച്ചവരെ കുറിച്ച്‌ എഴുതുമ്പോള്‍. കാരണം എതിര്‍ക്കാനോ, തിരുത്തിത്തരുവാനോ അവര്‍ ഇനി വരില്ല.

പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്‌തിരുന്ന ഗോപി സാറിന്റെ മരണം എന്നെ പഠിപ്പിച്ചത്‌അതാണ്‌.
രമണ്‍ ശ്രീവാസ്‌തവ പോലും `സാര്‍' എന്നു വിളിച്ചിരുന്ന ഗോപിസാര്‍ മരിച്ചത്‌ ഓട്ടോ അപകടത്തില്‍.
കറപുരളാത്ത ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച സാര്‍, പിന്നീട്‌ ഒരു വലിയ ബിസിനസ്സ്‌ ഗ്രൂപ്പിന്റെ ഹോട്ടല്‍ മാനേജരായി. 
എല്ലാ കാര്യത്തിലും കണിശക്കാരനായ ഗോപി സാറിന്റെ ഭാര്യ മരിച്ചു. മക്കളെല്ലാം അകലെ.
ഭാര്യയുടെ അവിവാഹിതയായ സഹോദരി, എഴുപതുകാരനായ ഗോപി സാറിന്റെ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാവുന്നു. ചെറിയൊരു വിവാഹ ചടങ്ങ്‌. അതു കഴിഞ്ഞു മടങ്ങും വഴി ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ, ട്രെയിലറുമായി കൂട്ടിയിടിക്കുന്നു. മൂന്നു മരണം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന മരുമകനടക്കം. മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍, മോര്‍ച്ചറിയില്‍ നിന്നു ചോരയില്‍ കുതിര്‍ന്ന കീറിപ്പറിഞ്ഞ വസ്‌ത്രങ്ങള്‍ പുറത്തേക്കിടുന്നു...
ശവങ്ങള്‍ മൂടാന്‍ കോടിമുണ്ടുകള്‍ വാങ്ങിക്കൊടുത്തു.
പിറ്റേന്ന്‌ പത്രങ്ങളില്‍ ദുരന്തവാര്‍ത്ത ഒന്നാം പേജില്‍ തന്നെ. `എഴുപതുകാരന്റെ വിവാഹം' പ്രത്യേകശ്രദ്ധ നേടും വിധമായിരുന്നു അവതരണം. കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ ഗോപിസാറിന്റെ ജീവിതം അടുത്തറിഞ്ഞ എനിക്ക്‌, ഈ വിവാഹം ഒരു അനിവാര്യമായ കാര്യമാണെന്ന്‌ ബോധ്യമുണ്ടായിരുന്നു..
പക്ഷെ, ലക്ഷക്കണക്കിനു പത്രവായനക്കാരുടെ മനസ്സില്‍, ഈ വലിയ മനുഷ്യന്‍ എന്തായിത്തീര്‍ന്നിരിക്കും..?. 
ആ നല്ല മനുഷ്യന്‌ മരണശേഷം സംഭവിച്ച അപകീര്‍ത്തികരമായ ചിത്രണത്തില്‍ വേദനിച്ചു. ഒരുപാട്‌ ദുഃഖിച്ചു.
പിറ്റേന്ന്‌ തെറ്റുതിരുത്താനെന്നപോലെ, ഗോപി സാറിന്റെ മാഹാത്മ്യം വിവരിച്ചുകൊണ്ടു ഒരു ബോക്‌സ്‌ വാര്‍ത്ത പത്രത്തിന്റെ ഉള്‍പേജില്‍ കണ്ടു..എന്തു കാര്യം..??

No comments:

Post a Comment