Friday, October 18, 2013

ഓര്‍മയുടെ നാലുവരി കുറിപ്പ്


ജെപി മരിക്കാന്‍ കിടക്കുന്നു. ഏതു നിമിഷവും ആ വാര്‍ത്ത ടെലിപ്രിന്ററില്‍ തെളിയാം. പത്രത്തിന്റെ അവസാന എഡിഷന്‍ അടിക്കാതെ പിടിച്ചിട്ടിരിക്കുന്നു. നേരം പുലര്‍ച്ചയോടടുക്കുന്നു..ന്യൂസ്‌ റീലില്‍ അരയടിച്ച്‌ ഇരുന്ന ഒരു പത്രപ്രവര്‍ത്തകന്‍ അപ്പോള്‍ പത്രാധിപരോട്‌: മൂപ്പരു മരിക്കണോ. അതോ ഞാന്‍ മരിക്കണോ?.
ജെപി മരിക്കും മുമ്പെ, മരിച്ചൂവെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതും രാജ്യമെമ്പാടും ദുഃഖാചരണം തുടങ്ങിയതും മറ്റൊരുകഥ. ഒരാഴ്‌ച കഴിഞ്ഞ്‌ ജെപി രോഗക്കിടയില്‍ `ചിരിച്ചു' എന്നതാണ്‌ കഥയുടെ ക്ലൈമാക്‌സ്‌...

No comments:

Post a Comment